2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
ബുൽബുലേ മദീന അവാർഡ് മുഈനുദ്ദീൻ ബാഗ്ളൂരിന്
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമാക്കി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന മദീനത്തുനൂർ ബുർദ ഫൗണേ്ടഷന്‍ കീഴിൽ നൽകപ്പെടുന്ന ബുൽബുലേ മദീന അവാർഡിന് ഒമ്പതു വയസുകാരൻ മുഈനുദ്ധീൻ ബാഗ്ളൂർ അർഹനായി. അവാർഡ് ചെറിയപെരുന്നാൾ ദിവസം പൂനൂരിൽ നടക്കുന്ന ഇശ്ഖേ റസൂൽ വേദിയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നൽകും. ബാല്യത്തിൽ തന്നെ പ്രവാചക പ്രകീർത്തന രംഗത്ത് അതുല്യമായ ചുവടുവെപ്പുകൾ കാഴ്ചവെച്ചതാണ് മുഈനുദ്ദീനെ അവാർഡിന് അർഹനാക്കിയത്. ബാഗ്ളൂരിലെ വിനായക നഗറിൽ താമസിക്കുന്ന മുഹമ്മദ് സലീം-ഫൗസിയ ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഈനുദ്ദീൻ സോളമൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ നാലാംതരം വിദ്യാർഥിയാണ്. 2006-ൽ തന്റെ അഞ്ചാം വയസിലാണ് മുഈനുദ്ദീൻ കേരളീയർക്ക് വേണ്ടി ആദ്യമായി നഅ്ത് പാടുന്നത്. കണ്ണൂരിലെ മദിനാ പൂന്തോപ്പിലായിരുന്നു ആദ്യത്തെ വേദി. ഇൻഡോറിൽ നിന്ന് ബറക്കാത്തി അവാർഡും അജ്മീറിൽ നിന്ന് ഗരീബ് നവാസ് അവാർഡും മുഈനുദ്ദീന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നഅ്ത് ആലാപകൻ ഉവൈസ് ഖാദിരിയോടൊപ്പം ബറേൽവിൽ വേദി പങ്കിട്ടിട്ടുണ്ട്. അനുവാചകരെ വിസ്മയിപ്പിക്കുന്ന ഈ അത്ഭുത ബാലൻ പാടാൻ പരിശീലിച്ചത് സ്വന്തം പിതാവിൽ നിന്നാണ്. ഉള്ളാൾ തങ്ങൾ, ശൈഖുനാ കാന്തപുരം ഉസ്താദ് തുടങ്ങിയ പണ്ഡിതരുടെ അനുഗ്രഹാശിസുകളാണ് മകന്റെ അത്ഭുത പ്രകടനങ്ങയൾക്ക് പിന്നിലെന്ന് പിതാവ് സലീം ഭായി പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ